Sunday 19 November 2017

സ്പാർക്കിൽ ജീവനക്കാരുടെ ആധാർ നമ്പർ 25 / 11 / 2017 ന് മുൻപായി ലിങ്ക് ചെയ്യേണ്ടതാണ്


Image result for KERALA spark logoസ്പാർക്കിൽ ജീവനക്കാരുടെ ആധാർ നമ്പർ 25 / 11 / 2017 ന് മുൻപായി ലിങ്ക് ചെയ്യേണ്ടതാണ് . ആധാർ നമ്പർ ലിങ്ക്  ചെയ്യാനുള്ള HELP FILE ന്  ആയി താഴെക്ലിക്ക് ചെയ്യുക
Image result for download button

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ അവകാശം

 
തിരുവനന്തപുരം: നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

      സൈബര്‍ ലോകത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ പകച്ചു നില്‍ക്കുന്നവരാണ് സമൂഹത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും. സൈബര്‍ വിഷയങ്ങളുടെ ബാലപാഠങ്ങള്‍ കുട്ടികളില്‍നിന്നാണ് പല രക്ഷകര്‍ത്താക്കളും പഠിക്കുന്നത്. ഈ ശിഷ്യത്വത്തിന് വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥകള്‍ പല രക്ഷകര്‍ത്താക്കള്‍ക്കും നേരിടേണ്ടി വരുന്നു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന പൂര്‍ണ സ്വാതന്ത്ര്യം ദുരുപയോഗങ്ങളിലേക്ക് നീങ്ങുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

         പല വിദ്യാലയങ്ങളിലും ചില കുട്ടികളെങ്കിലും ഗുരുതരമായ സൈബര്‍ കുറ്റ കൃത്യങ്ങള്‍ നടത്തുന്നതായി സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ വിവിധങ്ങളായ തലങ്ങളില്‍ നേതൃത്വം നല്‍കേണ്ടവരാണ്. അതിനു തടസമുണ്ടാക്കുന്ന വിധത്തില്‍ സൈബര്‍ ദുരുപയോഗത്തിന് കുട്ടികള്‍ അടിമപ്പെടാതിരിക്കാനും ചതിക്കുഴികളില്‍നിന്ന് അവരെ രക്ഷിക്കാനും രക്ഷകര്‍ത്താക്കളും അധ്യാപകരും സൈബര്‍ലോകത്തെക്കുറിച്ച് അറിവുള്ളവരാവണം. രക്ഷകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് ഓരോ സ്‌കൂളിലും സൈബര്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത് നല്ലതായിരിക്കുമെന്നും ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സേവനം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

       കേരള പോലീസ് വകുപ്പിന് കീഴിലുള്ള സൈബര്‍ഡോമിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ ഡ്രോണ്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. സ്‌കൂളില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വില്ലേജിന്റെയും ഡിജിറ്റല്‍ ഫോറസ്റ്റിന്റെയും പ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സൈബര്‍ ലോകത്തെ അപകടഘട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ഇന്ദ്ര ജാല പരിപാടി അവതരിപ്പിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

         ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശന്‍ കെ.പി, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് വട്ടപറമ്പില്‍, പ്രിന്‍സിപ്പല്‍മാരായ ഫാ.സോണി പാലത്തറ, ഫാ.ബിനോ പട്ടര്‍ക്കളം, ഐ.ജി. മനോജ് എബ്രഹാം, ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു
 

K-TET Notification /Prospects

Image result for ktet
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍.ടി.ഇ.ആക്ട്)അദ്ധ്യാപകരുടെ നിയമനകാര്യത്തില്‍ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട് അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികള്‍ക്ക് അദ്ധ്യയനത്തിന്‍റെ എല്ലാനിലയിലുമുള്ള വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയുംകഴിവും ഉണ്ടാകേണ്ടതാണ് കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.
വിഭാഗംI Category I  - ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗംII Category II  - അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗംIII Category III - ഹൈസ്കൂള്‍ ക്ലാസ്സുകള്‍
വിഭാഗംIV Category IV  - ഭാഷാ അദ്ധ്യാപകര്‍- അറബി, ഹിന്ദി, സംസ്കൃതം,ഉറുദു- യു.പി തലം വരെ- സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്,കായിക അദ്ധ്യാപകര്‍) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നടത്തുന്നത്.കെ-ടെറ്റ് പരീക്ഷാനടത്തിപ്പിന്‍റെ ചുമതല കേരളാ പരീക്ഷാഭവനാണ്.  അപേക്ഷകര്‍ കര്‍ശനമായും പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കിയിരിക്കണം.
ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതമാനദണ്ഡങ്ങള്‍ വിശദമായി പ്രോസ്പെക്ടസില്‍ നല്‍കിയിട്ടുണ്ട്
ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/- (അഞ്ഞൂറ് രൂപ മാത്രം) രൂപയാണ്.പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസ് 250/- (ഇരുനൂറ്റി അമ്പത് രൂപ മാത്രം) ആയിരിക്കും. ഓണ്‍ലൈനായി മാത്രമേ, അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു. അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ പരീക്ഷാഭവനിലേക്ക്അയയ്ക്കേതില്ല.
അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അപേക്ഷ Confirm ചെയ്യുന്നതിന്മുമ്പായി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേതും തിരുത്തലുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വരുത്തേണ്ടതുമാണ്. അപേക്ഷ   Confirm ചെയ്തതിനുശേഷം പേര്, ജാതി,വിഭാഗം, വിഷയം എന്നിവയില്‍ യാതൊരുവിധ തിരുത്തലുകളും വരുത്തുവാന്‍ സാധ്യമല്ല.അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കനുസൃതമായി മാത്രമേ ഹാള്‍ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. അപേക്ഷയുടെ സമര്‍പ്പണം, ഫീസ് ഒടുക്കല്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസിന്‍റെ 15,16 എന്നീ പേജുകളില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് അവര്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.പരീക്ഷാഭവന്‍ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്‍റെ പേര് അഡ്മിറ്റ് കാര്‍ഡിലൂടെ അറിയിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോസ്പെക്ടസ് /വിജ്ഞാപനം എന്നിവ താഴെ ചേര്‍ക്കുന്നു.
Downloads
K-TET  Notification
K-TET Prospects

Tuesday 7 November 2017

ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം

സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം
 ശിശുദിനം ആഡിയോ  
ഡൌണ്‍ലോഡ് ലിങ്ക്
വിവരണം: കെ.പി.സജു, എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂർ, മലപ്പുറം
Image result for children's dayപ്രസംഗം:
വംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ ഇത് ചാച്ചാജിയുടെ ജന്മദിനമാണ്. ചാച്ചാജി അഥവാ ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായിരുന്നു. 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു. അമ്മ സ്വരൂപറാണി.


   വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌ക്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.


  സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടുക്കും അദ്ദേഹം അറിയപ്പെട്ടത്. വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന്‍ ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.

  കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ ‘ചാച്ച’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.

   ഇ­ന്ത്യ­യു­ടെ പ്ര­ഥ­മ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ജ­വ­ഹാർ­ലാൽ നെ­ഹ്‌­റു­വി­ന്റെ ജ­ന്മ­ദി­ന­മാ­യ ന­വം­ബർ 14 ആ­ണ്‌ ശി­ശു­ദി­ന­മാ­യി ആ­ഘോ­ഷി­ക്കു­ന്ന­തെ­ന്ന്‌ ച­ങ്ങാ­തി­മാർ­ക്ക്‌ അ­റി­യാ­മ­ല്ലോ. അ­ന്തർ­ദേ­ശീ­യ ശി­ശു­ദി­നം ന­വം­ബർ 20­നാ­ണ്‌. 117 രാ­ജ്യ­ങ്ങൾ പ­ല ദി­വ­സ­ങ്ങ­ളി­ലാ­യി ശി­ശു­ദി­നം ആ­ഘോ­ഷി­ക്കു­ന്നു­ണ്ട­ത്രെ! കേ­ന്ദ്ര വി­ദേ­ശ­കാ­ര്യ മ­ന്ത്രി­യാ­യി­രു­ന്ന വി കെ കൃ­ഷ്‌­ണ­മേ­നോ­നാ­ണ്‌ അ­ന്തർ­ദേ­ശീ­യ ശി­ശു­ദി­നം എ­ന്ന ആ­ശ­യം ആ­ദ്യ­മാ­യി അ­വ­ത­രി­പ്പി­ച്ച­ത്‌. 1954 ൽ ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ അ­ത്‌ അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്‌­തു. 1889 ൽ ജ­നി­ച്ച നെ­ഹ്‌­റു കു­രു­ന്നി­ലേ ന­ല്ല വാ­യ­നാ­ശീ­ല­മു­ള്ള കൂ­ട്ട­ത്തി­ലാ­യി­രു­ന്നു. അ­തു­കൊ­ണ്ട്‌ ത­ന്നെ ബു­ദ്ധി­മാ­നും. പ­തി­നൊ­ന്നാം വ­യ­സിൽ എ­ഫ്‌ ടി ബ്രൂ­ക്ക്‌ എ­ന്ന അ­ധ്യാ­പ­കൻ നെ­ഹ്‌­റു­വി­നെ വ­ള­രെ­യേ­റെ സ്വാ­ധീ­നി­ച്ചു. അ­ങ്ങ­നെ­യാ­ണ്‌ വി­ദേ­ശ ഭാ­ഷാ സാ­ഹി­ത്യ­ത്തി­ലേ­ക്ക്‌ അ­ദ്ദേ­ഹം ആ­കൃ­ഷ്‌­ട­നാ­കു­ന്ന­ത്‌.

ആ­ഘോ­ഷ­ങ്ങൾ എ­ന്നും ചാ­ച്ചാ­ജി­യു­ടെ ഹ­ര­മാ­യി­രു­ന്നു. അ­തി­നേ­ക്കാ­ളേ­റെ കൊ­ച്ചു ചാ­ച്ചാ­ജി­ക്ക്‌ പ്രി­യം ആ­ണ്ടി­ലൊ­രി­ക്കൽ വ­ന്നു­ചേ­രാ­റു­ള്ള പി­റ­ന്നാ­ളാ­യി­രു­ന്ന­ത്രേ. അ­ന്ന്‌ വി­ശേ­ഷ­പ്പെ­ട്ട ഇ­നം ഉ­ടു­പ്പു­മ­ണി­ഞ്ഞ്‌ ത­നി­ക്ക്‌ വ­ന്നു­ചേ­രു­ന്ന സ­മ്മാ­ന­ങ്ങ­ളും പ്ര­തീ­ക്ഷി­ച്ചി­രി­പ്പാ­കും. വൈ­കു­ന്നേ­രം വി­ശേ­ഷ­പ്പെ­ട്ട ഇ­നം പാർ­ട്ടി­യു­മു­ണ്ടാ­കും. ആ­ഘോ­ഷ­ങ്ങൾ ആ­ഹ്ളാ­ദ­ത്തോ­ടെ വ­ന്നു­ചേ­രു­മ്പോൾ കൊ­ച്ചു നെ­ഹ്‌­റു­വി­ന്‌ ഒ­രു പ­രാ­തി ഉ­ണ്ടാ­കും. ഇ­നി ഇ­ങ്ങ­നെ­യൊ­രു ഹർ­ഷാ­ര­വ­മു­ണ്ടാ­കാൻ ഒ­രു വർ­ഷം കാ­ത്തി­രി­ക്ക­ണ­മ­ല്ലോ എന്ന്.  

പ­നി­നീർ പൂ­ക്ക­ളു­ടെ ആ­രാ­ധ­ക­നാ­യി­രു­ന്നു ചാ­ച്ചാ­ജി­യെ­ന്ന്‌ ച­ങ്ങാ­തി­മാർ­ക്ക­റി­യാ­മ­ല്ലോ. `റോ­സാ­പ്പൂ­വ­പ്പൂ­പ്പൻ` എ­ന്ന വി­ശേ­ഷ­ണം ത­ന്നെ അ­ങ്ങ­നെ ഉ­ണ്ടാ­യത­ത്രെ. ആ­ഭ്യ­ന്ത­ര­കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ടു­മ്പോ­ഴും കു­ഞ്ഞു­ങ്ങ­ളോ­ടൊ­പ്പം ചി­ല­വ­ഴി­ക്കാൻ അ­ദ്ദേ­ഹം സ­മ­യം ക­ണ്ടെ­ത്തി­യി­രു­ന്നു. പൂ­ന്തോ­ട്ട­ത്തിൽ വി­ടർ­ന്നു നിൽ­ക്കു­ന്ന പൂ­ക്ക­ളെ­പ്പോ­ലെ­യാ­യി­രു­ന്നു ചാ­ച്ചാ­ജി­യു­ടെ കാ­ഴ്‌­ച­യിൽ കു­ട്ടി­കൾ. പൂ­ന്തോ­ട്ട­ത്തി­ലെ ചെ­ടി­ക­ളെ ശു­ശ്രൂ­ഷി­ക്കു­ന്ന­തു­പോ­ലെ കു­ഞ്ഞു­ങ്ങ­ളെ­യും പ­രി­ലാ­ളി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ദേ­ശം. ഭാ­വി­പൗ­ര­ന്മാ­രാ­യ അ­വർ­ക്കു­ണ്ടാ­കു­ന്ന ദോ­ഷ­ങ്ങൾ രാ­ജ്യ­ത്തെ­യും ബാ­ധി­ക്കു­മെ­ന്നാ­യി­രു­ന്നു ചാ­ച്ചാ­ജി പ­റ­ഞ്ഞി­രു­ന്ന­ത്‌.

ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്‌ ശ­ബ്‌­ദ­മു­യർ­ത്തി­യ­തി­ന്‌ നെ­ഹ്‌­റു­വി­നെ ജ­യി­ലി­ല­ട­ച്ച സം­ഭ­വം ച­ങ്ങാ­തി­മാർ കേ­ട്ടി­രി­ക്കു­മ­ല്ലോ. ജ­യി­ലിൽ വ­ച്ചാ­യി­രു­ന്നു അ­ദ്ദേ­ഹം ത­ന്റെ പ്ര­സി­ദ്ധ­മാ­യ `ഇ­ന്ത്യ­യെ ക­ണ്ടെ­ത്തൽ` എ­ന്ന ഗ്ര­ന്ഥം ര­ചി­ക്കു­ന്ന­ത്‌. അ­തു­പോ­ലെ ത­ന്റെ പ്രി­യ മ­കൾ ഇ­ന്ദി­ര­യ്‌­ക്ക­യ­ച്ച ക­ത്തു­കൾ പി­ന്നീ­ട്‌ `ഒ­ര­ച്ഛൻ മ­കൾ­ക്ക­യ­ച്ച ക­ത്തു­കൾ` എ­ന്ന­പേ­രി­ലും പ്ര­സി­ദ്ധ­മാ­യി­രു­ന്നു. ജ­യി­ലി­ന­ക­ത്തു­വ­ച്ചും ചാ­ച്ചാ­ജി മാ­തൃ­ഭൂ­മി­യെ സ്‌­നേ­ഹി­ച്ചിരുന്നൂ.

തി­ഹാർ ജ­യി­ലിൽ നെ­ഹ്‌­റു­വി­നും മ­റ്റു ത­ട­വു­കാർ­ക്കും കി­ട്ടി­യി­രു­ന്ന ആ­ഹാ­ര­ത്തിൽ ക­ല്ലു­കൾ ധാ­രാ­ള­മു­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ ജ­യിൽ സൂ­പ്ര­ണ്ടി­നോ­ട്‌ അ­ദ്ദേ­ഹം വ­ള­രെ കൗ­തു­ക­ത്തോ­ടെ ഇ­ങ്ങ­നെ പ­റ­ഞ്ഞു:  “മാ­തൃ­ഭൂ­മി­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ച്ച­തി­നാ­ണ­ല്ലോ എ­ന്നെ­യും എ­ന്റെ കൂ­ട്ടു­കാ­രെ­യും ബ്രി­ട്ടീ­ഷ്‌ സർ­ക്കാർ ജ­യി­ലി­ലി­ട്ടി­രി­ക്കു­ന്ന­ത്‌. എ­ന്നാൽ, ഇ­വി­ടെ­ക്കി­ട­ന്നും ഞ­ങ്ങൾ അ­ത്‌ വ­ള­രെ ഭം­ഗി­യാ­യി നി­റ­വേ­റ്റു­ന്നു­ണ്ട്‌…”
സൂ­പ്ര­ണ്ടി­ന്‌ അ­തി­ശ­യ­മാ­യി.  ഇ­വർ രാ­ത്രി­യോ, മ­റ്റോ ജ­യിൽ ചാ­ടു­ന്നു­ണ്ടാ­കു­മോ?
സൂ­പ്ര­ണ്ടി­ന്റെ മു­ഖം ശ്ര­ദ്ധി­ച്ച­പ്പോൾ, നെ­ഹ്‌­റു സ­ര­സ­മാ­യി സം­ഗ­തി വി­വ­രി­ച്ചു:
“ഞ­ങ്ങൾ­ക്ക്‌ കി­ട്ടു­ന്ന ആ­ഹാ­ര­ത്തിൽ നി­റ­യെ ക­ല്ലും മ­ണ്ണു­മാ… അ­താ­വ­ട്ടെ, ഞ­ങ്ങ­ളു­ടെ മാ­തൃ­ഭൂ­മി­യിൽ നി­ന്നു­ള്ള­താ­ണ്‌. അ­ത­ല്ലേ നി­ത്യ­വും ഞ­ങ്ങൾ ക­ടി­ച്ചും ഇ­റ­ക്കി­യും സേ­വ­ന­മാ­ക്കു­ന്ന­ത്‌”,
ചാ­ച്ചാ നെ­ഹ്‌­റു­വി­ന്റെ ഉ­ചി­ത­മാ­യ പ്ര­യോ­ഗം കേ­ട്ട സൂ­പ്ര­ണ്ട്‌ ചി­രി­ച്ചു­പോ­യി.

  പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോ­ഴും കു­ട്ടി­ക­ളു­മാ­യി ഇ­ട­പ­ഴ­കാൻ അ­ദ്ദേ­ഹ­ത്തി­നു ഉ­ത്സാ­ഹ­മാ­യി­രു­ന്നു­വെ­ന്ന്‌ നേ­ര­ത്തെ സൂ­ചി­പ്പി­ച്ചു­വ­ല്ലോ. ഒ­രി­ക്കൽ അ­ത്ത­ര­മൊ­രു പ­രി­പാ­ടി­യിൽ ഒ­രു പെൺ­കു­ട്ടി എ­ഴു­ന്നേ­റ്റു­നി­ന്നു­കൊ­ണ്ട്‌ ചോ­ദി­ച്ചു.
`ചാ­ച്ചാ­ജി, ആൺ­കു­ട്ടി­ക­ളെ­യാ­ണോ പെൺ­കു­ട്ടി­ക­ളെ­യാ­ണോ അ­ങ്ങേ­ക്ക്‌ കൂ­ടു­ത­ലി­ഷ്‌­ടം…`
ഉ­ട­നെ മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ട്‌ റോ­സാ­പ്പൂ­വ­പ്പൂ­പ്പൻ മ­റു­പ­ടി പ­റ­ഞ്ഞു:
`ഇ­വി­ടെ കൂ­ടു­ത­ലു­ള­ള­ത്‌ പെൺ­കു­ട്ടി­ക­ളാ­ണ­ല്ലോ. അ­തു­കൊ­ണ്ട്‌ പെൺ­കു­ട്ടി­ക­ളെ­യാ­ണ്‌ എ­നി­ക്ക്‌ കൂ­ടു­ത­ലി­ഷ്‌­ടം.`

  ത­ന്റെ ആ­ത്മ­ക­ഥ­യിൽ ചാ­ച്ചാ­ജി എ­ഴു­തി­യ­ത്‌ വാ­യി­ച്ചാൽ ന­മു­ക്ക്‌ അ­തി­ശ­യ­വും അ­ഭി­മാ­ന­വും 
തോ­ന്നും.
 `ഞാ­നും കൂ­ട്ടു­കാ­രും ജ­യി­ലിൽ വെ­റും നി­ല­ത്തു­കി­ട­ന്നാ­ണ്‌ ഉ­റ­ങ്ങി­യി­രു­ന്ന­ത്‌. ത­ടി­യ­ന്മാ­രാ­യ എ­ലി­കൾ മു­ഖ­ത്തു­കൂ­ടെ­യും ശ­രീ­ര­ഭാ­ഗ­ങ്ങ­ളി­ലൂ­ടെ­യും ഓ­ടി­പ്പാ­ഞ്ഞു­പോ­കു­മ്പോൾ ഞ­ങ്ങൾ ഞെ­ട്ടി­യു­ണ­രു­മാ­യി­രു­ന്നു…` 
 അ­ങ്ങ­നെ­യാ­ണ്‌ മ­ഹാ­ത്മ­ജി­യും മ­റ്റു­ള്ള ആ­യി­ര­ക്ക­ണ­ക്കി­ന്‌ സ്വാ­ത­ന്ത്ര്യ­സ­മ­ര­പ്പോ­രാ­ളി­ക­ളും ന­മ്മു­ടെ രാ­ജ്യ­ത്തി­ന്‌ മ­ഹാ­സ്വാ­ത­ന്ത്ര്യം നേ­ടി­ത്ത­ന്ന­ത്‌ എ­ന്ന­തും ഈ ശി­ശു­ദി­ന­ത്തിൽ ന­മ്മൾ മ­റ­ന്നു­കൂ­ടാ.. 
ച­ങ്ങാ­തി­മാ­രേ.